സംസ്ഥാനത്ത് മഴ കനക്കും: പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യത; തീരപ്രദേശത്ത് വെള്ളിയാഴ്ച രാവിലെ വരെ റെഡ് അലർട്ട്

ബെംഗളൂരു: കർണാടക തീരപ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിക്കുകയും വെള്ളിയാഴ്ച രാവിലെ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലർട്ടും ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ മൂന്ന് ജില്ലകളിൽ യഥാക്രമം കനത്ത മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

“ജൂലൈ 26 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ജൂലൈ 28-30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

ജൂലൈ 26 മുതൽ 27 വരെ കർണാടക തീരത്തും ജൂലൈ 28 വരെ വടക്കൻ കർണാടക തീരത്തും 40-45 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

  ബെംഗളൂരുവിൽ ഓട്ടോ എൽപിജി പ്രതിസന്ധി: ദുരിതത്തിലായി ഓട്ടോ ഡ്രൈവർമാർ

പ്രാദേശികമായി വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുകയും ആളുകൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ വരെ ബെലഗാവി, ചിക്കമംഗളൂരു, കുടക് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ബിദാർ, കലബുറഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിർ, ഹാസൻ, ശിവമോഗ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

അതേസമയം, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ വരെ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us