കർഷക കുടുംബത്തിന് ജാക്ക്പോട്ട്; തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക്

tomato market

ബെംഗളൂരു: കോലാറിലെ കർഷകകുടുംബം എ.പി.എം.സി മാർക്കറ്റിൽ ചൊവ്വാഴ്ച വിറ്റത് 38 ലക്ഷം രൂപയ്ക്ക് 2000 പെട്ടി തക്കാളി. ഒരു പെട്ടിക്ക് 1900 രൂപയ്ക്കാണ് പ്രഭാകർ ഗുപ്തയും സഹോദരങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റത്. 15 കിലോയുള്ള തക്കാളിക്ക് ചൊവ്വാഴ്ച പരമാവധി 2200 രൂപയും ബുധനാഴ്ച ഇതേ പെട്ടിക്ക് 1800 രൂപയുമാണ് ലഭിച്ചത്.

കോലാർ ജില്ലയിലെ ബേതമംഗലയിലെ 40 ഏക്കറിലുള്ള ഫാമിൽ 40 വർഷമായി ഗുപ്തയും സഹോദരങ്ങളും പച്ചക്കറി കൃഷി ചെയ്യുന്നത്. രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ച് നല്ല അറിവുള്ളതിനാൽ നല്ലയിനം പച്ചക്കറികളാണ് കുടുംബം വിളയിച്ചതെന്ന് പ്രഭാകറിന്റെ സഹോദരൻ സുരേഷ് പറഞ്ഞു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

രണ്ട് വർഷം മുമ്പ് 15 കിലോയുള്ള തക്കാളിക്ക് 800 രൂപ ലഭിച്ചതാണ് ഗുപ്ത കുടുംബത്തിന് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച വില.

രാജ്യത്തെ തക്കാളിയുടെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് കോലാർ എപിഎംസി മാർക്കറ്റ്. 15 കിലോയുള്ള തക്കാളിക്ക് ചൊവ്വാഴ്ചത്തെ കൂടിയ വില 2200 രൂപയായിരുന്നു. പ്രതിദിനം 8,000 മെട്രിക് ടൺ തക്കാളിയാണ് കോലാറിൽ എത്തിച്ചിരുന്നത്. ഇപ്പോൾ 1000 മെട്രിക് തക്കാളി മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് എപിഎംസി മാർക്കറ്റിലെ വ്യാപാരി സുധാകർ പറഞ്ഞു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

കൃഷിയിടങ്ങളിൽ തക്കാളി മോഷണം പോകുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് കോലാറിലെ തക്കാളി കൃഷി ചെയ്യുന്ന കർഷകർ രാപ്പകൽ മുഴുവൻ കൃഷിയിടങ്ങളിൽ കാവൽ നിൽക്കുകയാണിപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts