വിധാൻസൗദയിൽ സുരക്ഷാ പരിശോധന ശക്തമാക്കി: നാല് ദിവസത്തിനിടെ പോലീസ് കണ്ടെത്തിയത് 250-ലധികം വ്യാജ പാസുകൾ

ബെംഗളൂരു: ബംഗളൂരു: ബജറ്റ് അവതരണത്തിനിടെ ഒരാൾ നിയമസഭയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, വിധാന സൗധയിൽ പോലീസ് സുരക്ഷ ശക്തമാക്കി.

പോലീസ് കഴിഞ്ഞ നാല് ദിവസത്തിനിടെ കണ്ടെത്തിയത് 250-ലധികം വ്യാജ പാസുകൾ. വിധാൻസൗദ പരിസരത്ത് പ്രവേശിക്കുന്ന എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പരിശോധനയിൽ ജീവനക്കാരുടെ പക്കൽ നിന്ന് കാലാവധി കഴിഞ്ഞ നിരവധി പാസുകൾ പൊലീസ് കണ്ടെത്തി പിടിച്ചെടുത്തു.

ജൂലൈ 7 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബജറ്റ് അവതരണത്തിൽ തിപ്പേരുദ്ര എന്ന 72കാരൻ അൽപനേരം പങ്കെടുത്തപ്പോൾ സംശയം തോന്നിയ ജെഡിഎസ് എംഎൽഎ ശരണഗൗഡ കണ്ടകൂർ പോലീസിൽ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

സംഭവത്തെത്തുടർന്ന് സ്പീക്കർ യു.ടി.ഖാദർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

സംഭവത്തെത്തുടർന്ന് വിധാന സൗധയിൽ സുരക്ഷ ശക്തമാക്കിയ പൊലീസ് എല്ലാവരെയും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ, കാലഹരണപ്പെട്ട നിരവധി പാസുകൾ പോലീസ് കണ്ടെത്തുകയും വിധാന സൗധ ജീവനക്കാരെയും നിയമസഭാ സാമാജികരുടെ ജീവനക്കാരെയും പരിസരത്ത് പ്രവേശിക്കുന്നത് തടയുകയും ചെയ്തു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

വിധാനസൗധയിലേക്ക് പ്രവേശിക്കുന്നതിന് ജീവനക്കാരോട് സാധുവായ പാസ് എടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് പിടിച്ചെടുത്ത പാസുകളുടെ കാലാവധി ഈ വർഷം മാർച്ച് 31 ന് അവസാനിച്ചു. നിരവധി ജീവനക്കാരും നിയമസഭാ സാമാജികരും ഇതുവരെ പാസ്സ് പുതുക്കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts