ഒന്ന് പോലും ബാക്കി വെച്ചില്ല; പാർക്ക് ചെയ്ത കാറിൽ നിന്ന് നാല് ടയറുകളും ചക്രങ്ങളും മോഷ്ടിച്ചു 

ബെംഗളൂരു: പുതിയതും ഉയർന്ന നിലവാരമുള്ളതുമായ കാറുകളുടെ ചക്രങ്ങൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ രംഗത്ത്. റോഡുകളിൽ എസ്‌യുവികളുടെയും കാറുകളുടെയും അലോയ് വീലുകൾ മോഷ്ടിക്കാൻ കൂട്ടം ചേരുന്നത് ഈയിടെ സർവസാധാരണമാണ്. സർദാർ വല്ലഭായ് പട്ടേൽ (എസ്‌വിപി) നഗറിൽ KIA കാറിന്റെ എല്ലാ ടയറുകളും ചക്രങ്ങളും മോഷ്ടിക്കപ്പെട്ട അത്തരത്തിലുള്ള ഒരു സംഭവം ഇന്നലെ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

തിരുമല പബ്ലിക് സ്‌കൂൾ റോഡിൽ താമസിക്കുന്ന കുബേരസ്വാമിയുടെ കാറിന്റെ തീരുകളാണ് മോഷ്ടിച്ചത്. ടി.നരസിപൂർ റോഡിനെയും തിരുമല സ്‌കൂളിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം.

  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം

കുബേരസ്വാമിയുടെ വീടാണ് പ്രദേശത്തെ ആദ്യത്തേത്, കഴിഞ്ഞ വർഷം വാങ്ങിയ തന്റെ കാർ വീടിന് തൊട്ടുമുമ്പിലായണ് നിർത്തിയിരുന്നത്.

വീടിന് മീറ്ററുകൾ മാത്രം അകലെ കാർ പാർക്ക് ചെയ്‌ത് ഒറ്റരാത്രികൊണ്ട് മോഷ്‌ടാക്കൾ ലക്ഷ്യമിടുകയായിരുന്നു. തുടർന്ന് മോഷ്‌ടാക്കൾ നാല് ചക്രങ്ങളും മോഷണം നടത്തിയ ശേഷം വലിയ കല്ലുകളിൽ കാർ സമതുലിതാവസ്ഥയിലാക്കിയ നിലയിൽ സ്ഥാപിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത് തുടർന്ന് ആലനഹള്ളി പോലീസ് സ്‌റ്റേഷനിൽ കുബേരസ്വാമി പരാതി നൽകി.

20 ദിവസം മുമ്പ് ഞങ്ങൾ ഈ വീട്ടിലേക്ക് താമസം മാറിയെങ്കിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് ഒന്നിലധികം മോഷണങ്ങൾളാണ് നടന്നത്. കുറഞ്ഞത് ഏഴ് വീടുകളുടെ വാട്ടർ മോട്ടോറുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ അൽപ്പം അകലെ മൂന്ന് ചക്ര വാഹന മോഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, കുബേരസ്വാമി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us