കർണാടക തിരഞ്ഞെടുപ്പ് ആദ്യ 4 മണിക്കൂറിൽ 21% പോളിങ്; സമ്മതിദാന അവകാശം രേഖപെടുത്തി പ്രമുഖർ ഉൾപ്പടെയുള്ളവർ

ബെംഗളൂരു: 224 അംഗ കർണാടക നിയമസഭയിലേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ബുധനാഴ്ച രാവിലെ 11 മണി വരെ 20.99 ശതമാനം പോളിങ് രേഖപ്പെടുത്തി.രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ നീണ്ടുനിൽക്കുന്ന പോളിംഗിന്റെ ആദ്യ നാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് തീരദേശ ജില്ലയായ ഉഡുപ്പിയിലും (30.26 ശതമാനം) ഏറ്റവും കുറവ് ചാമരാജനഗർ ജില്ലയിലുമാണ് (16.77 ശതമാനം), എന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭരണകക്ഷിയായ ബിജെപി, കോൺഗ്രസ്, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ജനതാദൾ (സെക്കുലർ) എന്നിവർ തമ്മിൽ ത്രികോണ മത്സരത്തിനാണ് കർണാടക സാക്ഷ്യം വഹിക്കുന്നത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ഐടി വ്യവസായ പ്രമുഖൻ എൻആർ നാരായണ മൂർത്തി, ഭാര്യ സുധാ മൂർത്തി, മൈസൂരു രാജകുടുംബാംഗം ‘രാജമേറ്റ്’ പ്രമോദ ദേവി വാഡിയാർ എന്നിവരും നേരത്തെ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. തുംകുരു ആസ്ഥാനമായുള്ള സിദ്ധഗംഗ മഠത്തിലെ ദർശകനായ സിദ്ധംഗ സ്വാമിജി; നടൻ രമേഷ് അരവിന്ദ്, മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര, മന്ത്രിമാരായ ആർ അശോക, അരഗ ജ്ഞാനേന്ദ്ര, സി എൻ അശ്വത് നാരായൺ, കെ സുധാകർ എന്നിവരും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കർണാടക തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts