കുളത്തിൽ കുടുങ്ങി നാല് ആനകൾ: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ അജ്ജവര ഗ്രാമത്തിൽ ഭക്ഷണം തേടി തോട്ടത്തിലേക്ക് കടന്ന രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ നാല് കാട്ടാനകൾ അബദ്ധത്തിൽ കാല് തെറ്റി കുളത്തിൽ വീണു. സനത് റായി എന്ന വ്യക്തിയുടേതാണ് അർക്ക തോട്ടം.
ബുധനാഴ്ച രാത്രി കുളത്തിൽ വീഴുന്നതിന് മുമ്പ് തോട്ടത്തിലെ നിരവധി മരങ്ങൾ ആനകൾ നശിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകളെ കായലിൽ നിന്ന് കരകയറ്റി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഒരു എക്‌സ്‌കവേറ്ററും ഓപ്പറേഷനിൽ ഉപയോഗിക്കുന്നുണ്ട്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

അതേസമയം, പ്രദേശത്തുള്ള എല്ലാ കാട്ടാനകളെയും പിടികൂടി മാറ്റണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുള്ള്യയിൽ പലയിടത്തും കാട്ടാനകൾ തോട്ടങ്ങൾ നശിപ്പിച്ചിട്ടുണ്ട്. കാലങ്ങളായി ജനവാസ കേന്ദ്രങ്ങൾ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യ-മൃഗ സംഘർഷങ്ങളുടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആനകൾ തോട്ടത്തിലെ കുളത്തിൽ വെള്ളം കുടിക്കാൻ കയറിയതാകാമെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ കെ ദിനേശ് കുമാർ പറഞ്ഞു. കുളത്തിൽ വീണതോടെ അതിൽ നിന്ന് കരകയറാൻ കഴിയാതെ ആനകൾ കുടുങ്ങിപോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പ്ലേറ്റിലെ ഭക്ഷണം സുരക്ഷിതമാണോ? മിന്നൽ പരിശോധനയുമായി റെയിൽവേ
[masterslider id="10"]

Related posts