ബെംഗളൂരു- അബുദാബി എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി 

ബെംഗളൂരു: 200-ലധികം യാത്രക്കാരുമായി പോയ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.

വിമാനത്തിന്റെ ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിമാനത്തില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന്, നാല് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി 9.07ന് ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുളള എയഗര്‍വേയ്‌സിന്റെ ഇവൈ 237 വിമാനം പറന്നുയര്‍ന്നു. പിന്നീട് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്ക് ശേഷം യാത്രക്കാരും ഒരു ഡസനിലധികം ക്രൂ അംഗങ്ങളും നിറഞ്ഞ വിമാനത്തിനുളളില്‍ ക്യാബിന്‍ മര്‍ദ്ദം കുറയുന്നത് പൈലറ്റുമാരാണ് കണ്ടെത്തിയത്. പൈലറ്റുമാര്‍ മുന്നറിയിപ്പ് നല്‍കി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ വിമാനം തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത്തിഹാദ് വിമാനം  രാത്രി 10 മണിക്ക് മിനിറ്റുകള്‍ക്ക് മുമ്പ് യാത്രക്കാരയെും ജീവനക്കാരെയുമായി സുരക്ഷിതമായ ഇറക്കി.

ലാന്‍ഡിംഗിന് ശേഷം, എഞ്ചിനീയര്‍മാര്‍ വിമാനം ടാര്‍മാക്കില്‍ പരിശോധിച്ചു. വിമാനം പറന്നയുരന്നതിനു മുമ്പ് തടസ്സം പരിഹരിച്ചു. രാത്രി 11.30ന് അബുദാബിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ യുഎഇ തലസ്ഥാനത്ത് എത്തിയതെന്ന് ബെംഗളൂരു എയര്‍പോര്‍ട്ട് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us