മഹാരാഷ്ട്ര-കർണാടക അതിർത്തി സാധാരണ നിലയിലേക്ക്

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിൽ മഹാരാഷ്ട്ര അനുകൂല പ്രവർത്തകർ വൻ പ്രതിഷേധം നടത്തിയതിന് പിന്നാലെ, തിരക്കേറിയ പൂനെ-ബെംഗളൂരു ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയതിനും പിന്നാലെ, കർണാടക-മഹാരാഷ്ട്ര അതിർത്തിയിലെ നിപാനിക്ക് സമീപമുള്ള കോഗ്നോളി ടോൾ പ്ലാസയിൽ സാധാരണ ജനജീവിതത്തിലേക്ക് ആയി.

മഹാരാഷ്ട്ര, കർണാടക, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങൾ കുഴപ്പമില്ലാതെ ഓടി തുടങ്ങി. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ടോൾ പ്ലാസയിൽ ഏതാനും പോലീസുകാരും ഒരു ജീപ്പും നിലയുറപ്പിച്ചിട്ടുണ്ട്. സംശയം ജനിപ്പിച്ച വാഹനങ്ങൾ മാത്രമാണ് പൊലീസ് പരിശോധിച്ചത്. എന്നാൽ ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ സസ്പെൻഷൻ തുടരുകയാണ്.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

ബസ് സർവീസുകൾ റദ്ദാക്കിയതിനാൽ ഇരുവശത്തുമുള്ള യാത്രകൾക്ക് ആളുകൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മഹാരാഷ്ട്ര അതിർത്തിയിലെ കഗലിൽ താമസിക്കുന്ന ജനങ്ങൾ പറയുന്നു. ഇരുവശത്തുമുള്ള ബസുകൾ ടോൾ പ്ലാസയിൽ നിന്ന് ഒരു കിലോമീറ്ററോളം മാറ്റിയാണ് നിർത്തുന്നത്. അവിടെ നിന്ന് ആളുകൾക്ക് 5 കിലോമീറ്റർ നടന്ന് വേണം കാഗലിൽ എത്താൻ, മുന്നോട്ട് പോകണമെങ്കിൽ മറ്റൊരു ബസ് പിടിക്കേണ്ടതായും വരുന്നു എന്നും പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

തർക്കം കാരണം അതിർത്തിക്കടുത്തുള്ള ബിസിനസുകൾക്ക് വലിയ നഷ്ടമുണ്ടായതായി ടോൾ പ്ലാസയിലെ ചായക്കട ഉടമ ഗോപി എന്ന കിഷോർ പാട്ടീൽ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. ബുധനാഴ്ച, ബിസിനസ് ഏതാണ്ട് പൂജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts