മലയാളി യുവതി കൂട്ടബലാസംഗത്തിന് ഇരയായ സംഭവം; റാപ്പിഡോ കമ്പനിക്ക് എതിരെ നിയമനടപടിയുമായി പോലീസ്

ബെംഗളൂരു: ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ടബലാസംഗത്തിന് ഇരയായ സംഭവത്തിൽ റാപ്പിഡോ കമ്പനിക്ക് എതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി പോലീസ്. കേസിലെ പ്രധാന പ്രതിയായ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ അറഫാത്തിന് മതിയായ പരിശോധനകൾ ഇല്ലാതെ ജോലി നല്കിയതിനാണ് നടപടി.

മാസങ്ങൾക്ക് മുൻപ് അയൽക്കാരനെ ആക്രമിച്ചതിന് ബന്നാർഘട്ട പോലീസ് അറാഫത്തിനെ അറസ്റ്റ് ചെയ്തിരുന്നു. മരഗായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് ഇയാളെ പിന്നീട ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ പ്രതിയ്ക്ക് ഇത് പരിഗണിക്കാതെയായാണ് റാപ്പിഡോ ജോലി നൽകിയത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറിയ മറ്റ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. സംഭവത്തെ അപലപിച്ച റാപ്പിഡോ കമ്പനി അതിജീവിതയോട് മാപ് ചോദിച്ചു. പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചതായും അന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്നും റാപ്പിഡോ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
[masterslider id="10"]

Related posts