യക്ഷഗാന കലാകാരൻ കുംബ്ലെ സുന്ദർ റാവു അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത യക്ഷഗാന-താളമദ്ദള കലാകാരനും മുൻ എംഎൽഎയുമായ കുംബ്ലെ സുന്ദർ റാവു ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. 88 വയസ്സായിരുന്നു.

1994 മുതൽ 1999 വരെ യക്ഷഗാനത്തിലെ തേങ്കുത്തിട്ട് ശൈലിയുടെ വക്താവായിരുന്നു റാവു.

കലാകാരനെന്ന നിലയിൽ സൂറത്ത്കല്ലിലും ധർമ്മസ്ഥല യക്ഷഗാനമേളയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യത്യസ്‌തമായ ഡയലോഗ് ഡെലിവറിക്ക് പേരുകേട്ട അദ്ദേഹം യക്ഷഗാന പ്രകടനത്തിൽ തന്റേതായ ഇടം നേടിയിരുന്നു. കർണാടക സംസ്ഥാന യക്ഷഗാന അക്കാദമിയുടെ പ്രസിഡന്റായി സുന്ദർ റാവു പ്രവർത്തിച്ചിട്ടുണ്ട്.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

ഭാര്യയും രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. സുന്ദർ റാവുവിന്റെ മൃതദേഹം മംഗളൂരുവിലെ പമ്പ്വെല്ലിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts