കാമ്പസിനു പുറത്ത് ഗതാഗതം തടയുന്നതിന് ബദൽ റോഡുകൾ നിർദേശിക്കാൻ ഒരുങ്ങി ബി യൂ

ബിഎംടിസി ബസിടിച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊതുഗതാഗതം കാമ്പസിൽ നിന്ന് അകറ്റി നിർത്താൻ രണ്ട് റോഡുകൾ സ്ഥാപിക്കാൻ ബെംഗളൂരു യൂണിവേഴ്സിറ്റി (ബിയു) നിർദ്ദേശിച്ചു.

ബദൽ റോഡുകൾ അപകടങ്ങൾ കുറയ്ക്കാൻ കൂടിയാണ് നിർദേശിക്കുന്നത്. മൈസൂർ റോഡിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്കും നാഗരഭാവിയിലേക്കും പോകുന്നവർ ജ്ഞാനഭാരതി കാമ്പസിനുള്ളിലെ റോഡുകളിലൂടെയാണ് പോകുന്നത്.

ഒക്ടോബർ 10 ന് 22 കാരിയായ വിദ്യാർത്ഥി ശിൽപശ്രീ ഉൾപ്പെട്ട അപകടത്തെത്തുടർന്ന്, അവളുടെ സമപ്രായക്കാർ കാമ്പസിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടയണമെന്ന് സർവകലാശാല അധികാരികളോട് ആവശ്യപ്പെട്ട് മൂന്ന് ദിവസത്തെ വൻ പ്രതിഷേധം നടത്തിയിരുന്നു

കോടിക്കണക്കിന് രൂപ വേണ്ടിവരുന്ന രണ്ട് ബദൽ റോഡുകളെ പറ്റി സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിക്കാൻ സർവകലാശാല തീരുമാനിച്ചു. നിലവിലുള്ള റോഡിൽ പൊതുപ്രവേശനത്തിനായി മാത്രം മേൽപ്പാലം പണിയണമെന്നാണ് ഇവരുടെ ആദ്യ നിർദ്ദേശമെങ്കിൽ റിംഗ് റോഡിനെയും നാഗരഭാവിയെയും ബന്ധിപ്പിക്കുന്ന ഭിത്തിയോട് ചേർന്ന് സർവകലാശാലയുടെ പുറം അതിർത്തിയിൽ റോഡ് നിർമിക്കണമെന്നാണ് രണ്ടാമത്തെ നിർദേശം.

റോഡുകളുടെ നിർമ്മാണത്തിനായി സർവകലാശാലയുടെ സ്ഥലം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഈ നിർദ്ദേശം അടുത്ത സിൻഡിക്കേറ്റ് യോഗത്തിന് മുമ്പായി സമർപ്പിക്കും, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “നാട്ടുകാരിൽ നിന്നും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ നിന്നും തീർച്ചയായും എതിർപ്പ് ഉണ്ടാകും. പക്ഷ അവർക്ക് വേണ്ടത് ഒരു റോഡ് മാത്രമാണ്, അതിനായി ഭൂമി നൽകാൻ ഞങ്ങൾ തയ്യാറാണ്. ബി യു വൈസ് ചാൻസലർ ഡോ എസ് എം ജയകര പറഞ്ഞു: “വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്തിടെ നടത്തിയ യോഗത്തിൽ, അപകടങ്ങൾ ഒഴിവാക്കുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ റോഡുകൾ നിർദ്ദേശിക്കാൻ നിർദ്ദേശിച്ചു. അത് പരിഗണിച്ച് സിൻഡിക്കേറ്റിൽ ചർച്ച ചെയ്ത് സർക്കാരിന് സമർപ്പിക്കാനാണ് ആലോജിക്കുന്നത്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us