രാത്രി പെയ്ത മഴയിൽ നഗരത്തിലെ അടിപാതകളിലും റോഡുകളിലും വെള്ളക്കെട്ട്

ബെംഗളൂരു: വ്യാഴാഴ്ച രാത്രി പെയ്ത മഴയെത്തുടർന്ന് കിഴക്കൻ ബെംഗളൂരുവിലെ സുരഞ്ജൻ ദാസ് റോഡിന്റെ ഒരു ഭാഗം തകർന്നു, ബാഗ്മാനെ ടെക് പാർക്കിലേക്കും ഡിആർഡിഒയിലേക്കും മറ്റ് ജോലിസ്ഥലങ്ങളിലേക്കും പോകുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടായി, ഔട്ടർ റിംഗ് റോഡിലെ കടുബീസനഹള്ളി അടിപ്പാത വെള്ളത്തിനടിയിലായി, ഗതാഗതം മന്ദഗതിയിലായി. രാത്രി മുഴുവൻ മഴ സാമാന്യം ഭേദപ്പെട്ടെങ്കിലും നഗരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിന് പേരുകേട്ട സായി ലേഔട്ടിലെ എല്ലാ ഓടകളും നിറഞ്ഞു, മഴ തുടർന്നാൽ ലേഔട്ടിൽ വീണ്ടും വെള്ളം കയറാം എന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

ഓടകളിൽ മാലിന്യം നിറഞ്ഞ് അടഞ്ഞിരിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും വെള്ളപ്പൊക്കം ഉണ്ടാകാമെന്നും ഇനിയും മഴ പെയ്യില്ലെന്ന പ്രതീക്ഷയിലാണെന്നും സായ് ലേഔട്ടിലെ താമസക്കാരൻ പറഞ്ഞു. നവംബറിനുശേഷം വെള്ളപ്പൊക്കം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. സുരഞ്ജൻ ദാസ് റോഡ് കേവ്-ഇൻ റിപ്പോർട്ട് ചെയ്തയുടൻ ട്രാഫിക് പോലീസ് സ്ഥലത്തെത്തുകയും ഗതാഗതം സുഗമമാക്കുന്നതിന് വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ റൂട്ടിലെ ഇതോടെ യാത്രക്കാർക്ക് ജോലിസ്ഥലത്ത് എത്താൻ ഏകദേശം രണ്ട് മണിക്കൂർ എടുത്തു എന്നും യാത്രക്കാർ പരാതിപ്പെടുന്നു.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

ജനങ്ങൾ കടുത്ത ബുദ്ധിമുട്ടിലായതിനാൽ ബിബിഎംപി ഈ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് മറ്റൊരു റോഡ് ഉപഭോക്താവ് സുധീർ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനം വെറ്റ് മിക്സ് പ്രയോഗിച്ച് പ്രശ്നം പരിഹരിക്കുകയാണെന്ന് ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സ്ഥിരമായ ശേഷം, അസ്ഫാൽറ്റിംഗ് നടത്തും. എന്നാൽ കനത്ത മഴയാണ് പ്രശ്നത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തതി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
[masterslider id="10"]

Related posts