കന്നഡ സംസാരിക്കാത്ത ഡെലിവറി ബോയ്സ്; സ്വിഗ്ഗിയ്ക്ക് കത്തയച്ച് സിവിൽ സപ്ലൈസ് വകുപ്പ്

ബെംഗളൂരു: സ്വിഗ്ഗിയുടെ ഡെലിവറി ബോയ്‌സ് കന്നഡ സംസാരിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും സേവനത്തിലെ കാര്യക്ഷമതയില്ലായും ചൂണ്ടിക്കാട്ടി ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് സ്വിഗ്ഗിക്ക് കത്തയച്ചു.

കെഡിഎ ചെയർമാൻ ടി എസ് നാഗാഭരണ വകുപ്പിന് പരാതി നൽകിയതിനെത്തുടർന്ന് ഒക്ടോബർ 10 ന് ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ സ്വിഗ്ഗി ജനറൽ മാനേജർക്ക് ഉപഭോക്താക്കൾക്കുണ്ടാകുന്ന അസൗകര്യത്തെക്കുറിച്ച് ചൂണ്ടികാണിച്ചു കൊണ്ട് കത്ത് അയക്കുകയായിരുന്നു. ഡെലിവറി ഏജന്റുമാരെ കന്നഡ പഠിപ്പിക്കാൻ സ്വിഗ്ഗി ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് സ്വിഗ്ഗി അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രശ്നം കന്നഡയുമായി ബന്ധപ്പെട്ടതിനാൽ, പരാതി നേരിട്ട് വകുപ്പിന്റെ കീഴിൽ വരുന്നതല്ലെന്നും എന്നാൽ ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യം കണക്കിലെടുത്താണ് ഇപ്പോൾ നടപടിയെടുക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് അയച്ച കത്തിന് വെള്ളിയാഴ്ച, സ്വിഗ്ഗി മറുപടി നൽകി, “ദയവായി ഞങ്ങളുടെ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിക്കുക… ഞങ്ങൾ ഇത്തരത്തിലുള്ള സേവനത്തെ പൂർണ്ണമായും തടയുമെന്നും, സ്വയം മെച്ചപ്പെടുത്തുന്നതിനും മുന്നോട്ടുള്ള മികച്ച അനുഭവത്തിൽ കുറഞ്ഞതൊന്നും നൽകുന്നതിനുമുള്ള ഒരു പഠനത്തിനും ഇതൊരു ഉദാഹരണമായി സ്വീകരിക്കും എന്നും സ്വിഗ്ഗയ് നൽകിയ മറുപടിയിൽ കുറിച്ച്.

പ്രാദേശിക ഭാഷയിൽ സേവനങ്ങൾ നൽകണമെന്നും കർണാടകയിൽ അത് കന്നഡയിലാണെന്നും നാഗാഭരണ പറഞ്ഞു. “ഒരു അധ്യാപന പ്ലാറ്റ്ഫോം നൽകാൻ ഞങ്ങൾ തയ്യാറാണ്. 25 പേർക്ക് ഒരിടത്ത് പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, കന്നട സൗജന്യമായി പഠിപ്പിക്കാൻ ഞങ്ങൾ ക്രമീകരണം ചെയ്യുമെന്നും ”അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us