മംഗൾയാന് ‘വിട’

ബെംഗളൂരു: മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്റുമായുള്ള ഇന്ത്യയുടെ ബന്ധം പൂർണമായി നഷ്ടമായതായി റിപ്പോർട്ട്

‘മംഗൾയാൻ’ പേടകത്തിൻറെ ബാറ്ററി പൂർണ്ണമായും തീർന്നുവെന്നാണ് പുറത്ത് വരുന്ന വിവരം . ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇൻറർ പ്ലാനറ്ററി മിഷനായ ‘മംഗളയാൻ’ ഒടുവിൽ എട്ടു വർഷത്തെ സേവനം പൂർത്തിയാക്കി വിടവാങ്ങുന്നു എന്ന വാർത്തയാണ് ലഭ്യമാകുന്നത്. 

450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എൽവി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ബഹിരാകാശ പേടകം അതിൻറെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന് പ്രവേശിക്കുകയായിരുന്നു.

“ഇപ്പോൾ മംഗളാൻ പേടകത്തിൽ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂർണ്ണമായും തീർന്നു, ഇതുമായി ബന്ധപ്പെട്ട ബന്ധം പൂർണ്ണമായി നഷ്ടമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ ഐഎസ്ആർഒ ദൗത്യം പൂർണ്ണമായും നഷ്ടമായോ എന്ന കാര്യത്തിൽ പ്രഖ്യാപനം നടത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us