ഇന്നർ റിങ് റോഡ് മേൽപ്പാലം: ടെൻഡറിൽ പങ്കെടുത്തത് രണ്ട് കമ്പനികൾ മാത്രം

ബെംഗളൂരു: കോറമംഗലയിലെ ഇന്നർ റിങ് റോഡിനോട് ചേർന്നുള്ള സംയോജിത മേൽപ്പാലത്തിന്റെ ശേഷിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ രണ്ട് കമ്പനികൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ മൂന്ന് വർഷത്തിനുള്ളിൽ നിരവധി സമയപരിധി നീട്ടിയിട്ടും പദ്ധതി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ബിബിഎംപി പ്രവൃത്തി വീണ്ടും ടെൻഡർ ചെയ്തത്.

ഓഗസ്റ്റിൽ നടന്ന ടെൻഡറിൽ ആർഎൻഎസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ബിഎസ്‌സിപിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും പങ്കെടുത്തതായി ബിബിഎംപി വൃത്തങ്ങൾ അറിയിച്ചു. ലേലത്തിന്റെ സാങ്കേതിക വിലയിരുത്തലാണ് ഇപ്പോൾ നടക്കുന്നത്. 141 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 2.5 കിലോമീറ്റർ മേൽപ്പാലത്തിന്റെ കെട്ടിക്കിടക്കുന്ന ജോലികൾ ഏറ്റെടുക്കാൻ ബിബിഎംപി നിരവധി പ്രമുഖ നിർമാണ കമ്പനികളെ സമീപിച്ചതായാണ് വിവരം.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

100 അടി അകത്തെ റിങ് റോഡിലൂടെ സോണി വേൾഡ് ജംഗ്ഷനെയും കേന്ദ്രീയ സദന ജംഗ്ഷനെയും ബന്ധിപ്പിക്കുന്നതാണ് മേൽപ്പാലം. ബെംഗളൂരു ആസ്ഥാനമായുള്ള ആർഎൻഎസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ബിബിഎംപിയുടെ ആവശ്യപ്രകാരമാണ് ടെൻഡറിൽ പങ്കെടുത്തതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us