സ്കൈബസ് പദ്ധതി, സാധ്യത പഠന റിപ്പോർട്ട് തേടുമെന്ന് കേന്ദ്രമന്ത്രി

ബെംഗളൂരു: നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കാൻ സ്കൈബസ് പദ്ധതിക്ക് കഴിയുമെന്നും ഇതു സംബന്ധിച സാധ്യതാ പഠന റിപോർട്ട് അന്താരാഷ്‌ട്ര കമ്പനികളിയിൽ നിന്നു മൂന്നുമാസത്തിനകം തേടുമേന്നും കേന്ദ്ര റോഡ്- ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

ഐ.ടി ഹബ്ബായ ബംഗാളൂരുവിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിനാവശ്യമായ പരിഹാരം തേടുകയാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് . സ്കൈ ബസുകളിയിൽ ഒരു ലക്ഷം പേരെ യാത്രചെയ്യാൻ സാധിപ്പിച്ചാൽ അത് റോഡ് ഗതാഗ തക്കുരുക്ക് ഗണ്യമായി കുറക്കുമെന്നു അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പെയ്ത കന്നത്ത മഴയിലുണ്ടായ പ്രളയമാണ് ബംഗളൂരു-മൈസൂരു ഹൈവേയെ തടസ്സപ്പെടുത്തിയത്. 

അഞ്ചുവർഷത്തെ ശരാശരി മഴയുടെ കണക്ക് പരിഗണിച്ച് പാത വിഭാവനം ചെ യ്യുമെന്നും പണി പൂർത്തിയാൽ ഉദ്ഘാടനത്തിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തേടിമെന്നും ഗഡ്കരി പറഞ്ഞു. ഗോരഗുണ്ടെ പാലയിൽ നിന്നാരംഭിക്കുന ദേശീയപാത വികസിപ്പിക്കുമെന്നും ഈ പാതയിലെ കേബിളുകൾ നീക്കാൻ ഏജൻസിയെ നിശ്ചിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us