ബെംഗളൂരു-മൈസൂർ ഹൈവേയിൽ വെള്ളം കയറി 249 ബസുകൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: തിരക്കേറിയ ബെംഗളൂരു-മൈസൂർ ഹൈവേയിൽ കനകപുര-ഹരോഹള്ളി, മാളവള്ളി വഴിയുള്ള കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് തിങ്കളാഴ്ച മൈസൂരുവിലേക്കുള്ള നിരവധി ബസുകൾ കെഎസ്ആർടിസി വഴിതിരിച്ചുവിട്ടു. അതിനിടെ, മുൻ മന്ത്രി സി.പി.യോഗേശ്വറിന്റെ കാർ രാമനഗരയ്ക്ക് സമീപം റെയിൽവേ അടിപ്പാതയിൽ കുടുങ്ങി. പ്രാദേശിക സംഘമാണ് വാഹനം രക്ഷപ്പെടുത്തിയത്.

ഗതാഗതം താറുമാറായതിനാൽ മൈസൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയും ചന്നപട്ടണ ഭാഗത്തേക്ക് പോവുകയുമായിരുന്ന യാത്രക്കാർ കുടുങ്ങിയതായി രാമനഗര പോലീസ് പറഞ്ഞു. കുമ്പളഗോടിന് സമീപം പത്തിലധികം ബൈക്കുകൾ ഒലിച്ചുപോയി. വെള്ളം കയറിയ ഹൈവേയിൽ ഗ്രാമവാസികൾ മീൻ പിടിക്കുന്നത് കാണാമായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി രാമനഗരയിലെ വെള്ളപ്പൊക്കത്തിൽ ബെംഗളൂരു-മൈസൂർ ഹൈവേ സന്ദർശിച്ചു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

രാവിലെ 8 മണി മുതൽ 249 ബസുകളാണ് വഴിതിരിച്ചുവിട്ടത്. വൈകുന്നേരത്തോടെ വെള്ളം വറ്റിച്ചത്തോടെ രാമനഗര റൂട്ടിൽ പോകാൻ അനുവദിച്ചതായും കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് സ്ഥിതിഗതികൾ നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും ഓഫീസർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts