ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങി വീണ്ടും മലയാളികൾ 

ബെംഗളൂരു: നഗരത്തിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടുന്ന സംഭവങ്ങൾ തുടരുന്നു. മാസങ്ങൾക്ക് മുമ്പ് സമാന സംഭവം നഗരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുകയാണ് മലയാളികൾ.

രാജാജിനഗറിലെ സ്വകാര്യ ഏജൻസിക്കെതിരെ പരാതിയുമായി എത്തിയത് 3 കാസർകോട് സ്വദേശികളാണ്. കെഎംസിസിയുടെ ഇടപെടലോടെ ഇവർക്ക് പണം തിരികെ കിട്ടി. ഓൺലൈൻ ആപ്പ് ഉപയോഗിച്ച് പ്രമുഖ വാഹന നിർമ്മാണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് 25,000 രൂപ വരെ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അഭിമുഖം നടത്തിയതിനു ശേഷം ജോലി ലഭിച്ചതായി ധരിപ്പിച്ച് 3000 രൂപ റിക്രൂട്ടിംഗ് ഫീസ് കൈപ്പറ്റി. തമിഴ്നാട് അതിർത്തിയിലുള്ള കമ്പനിയിലേക്ക് ബസ് കയറ്റി വിടുകയായിരുന്നു. ഇവർ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ഭീഷണിയായിരുന്നു. തുടർന്ന് കെഎംസിസി പ്രവർത്തകർ ഇടപെട്ടതോടെ പൈസ മടക്കി നൽകാൻ  ഏജൻസി തയ്യാറാക്കുകയായിരുന്നു. പണം തിരിച്ചു ചോദിക്കുന്ന ഉദ്യോഗാർത്ഥികളെ കയ്യേറ്റം ചെയ്യുന്നത് അടക്കം മുൻപ് ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts