ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർവാട്ട് പുനർനിർമ്മിക്കും

കംബോഡിയ: ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ഹിന്ദു ക്ഷേത്രമാണ് കംബോഡിയയിലെ അങ്കോർവാട്ട്. യുനെസ്കോയുടെ പൈതൃക കേന്ദ്രമാണിത്. 30 വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്, സൂര്യവർമ്മൻ രണ്ടാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു.

സൂര്യവർമ്മന്‍റെ ഭരണകാലത്ത് നിർമ്മാണം ആരംഭിച്ചെങ്കിലും അത് പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും പിന്നീട് ഈ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമൻ എന്ന രാജാവാണ് ക്ഷേത്രത്തിന്‍റെ അവസാന ജോലികൾ പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. അങ്കോർവാട്ടിൽ ഉൾപ്പെട്ടിരിക്കുന്ന തകർന്ന ക്ഷേത്രം പുനർനിർമ്മിക്കാനുള്ള ചുമതല ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (എഎസ്ഐ) വീണ്ടും ചുമതലപ്പെടുത്തി.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

400 ഹെക്ടർ വിസ്തൃതിയിലാണ് അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം വ്യാപിച്ചുകിടക്കുന്നത്. 2007 നും 2010 നും ഇടയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ‘താ പ്രോഹ’യിലെ ഒരു ഡസനോളം ക്ഷേത്രങ്ങൾ പുനർനിർമ്മിച്ചു. 1975 മുതൽ 1978 വരെ വിമത സൈന്യമായിരുന്ന ഖമർ സൈന്യത്തിന്‍റെ ഭരണകാലത്താണ് അങ്കോർവാട്ട് ക്ഷേത്ര സമുച്ചയം പൊളിച്ചുനീക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts