കർണാടകയിൽ അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ സ്വകാര്യ ബസ് യാത്രക്കാർ വെന്തു മരിച്ചു

ബെംഗളൂരു : കർണാടകയിലെ കലബുറഗി ജില്ലയിലെ കമലാപുര നഗരത്തിലുണ്ടായ വാഹനാപകടത്തിൽ സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന ഏഴു പേർ വെന്തുമരിച്ചു. ജൂൺ 3 വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബസും ടെമ്പോ ട്രാക്സും തമ്മിലുണ്ടായ അപകടത്തെ തുടർന്നാണ് തീപിടിത്തമുണ്ടായത്. 29 യാത്രക്കാരുമായി ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസ് സംഭവത്തിന് ശേഷം കത്തിനശിച്ചു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ച ബസിൽ നിന്ന് 22 യാത്രക്കാർ രക്ഷപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ കലബുറഗിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സയിലാണ്. ടെമ്പോ ട്രാക്‌സ് ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ ഏഴ് മുതൽ എട്ട് വരെ യാത്രക്കാർ കത്തിനശിച്ച ബസിനുള്ളിൽ കുടുങ്ങിയതായി സംശയിക്കുന്നതായി കലബുറഗി ജില്ലാ പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു. എന്നാൽ, ഈ ഘട്ടത്തിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts