തമിഴ്നാട്ടിൽ 10 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടുന്നു

ചെന്നൈ : അണ്ണാ സർവകലാശാലയുടെ കീഴിലുള്ള പത്ത് സ്വകാര്യ എൻജിനീയറിങ് കോളേജുകൾ വിദ്യാർത്ഥികളില്ലാത്തതിനാൽ പൂട്ടുന്നു.

2022-23 വർഷത്തെ അംഗീകാരത്തിന് ഈ കോളേജുകൾ അപേക്ഷിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അണ്ണാ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് മുൻകൂർ അനുമതി നേടിയശേഷമാണ് എല്ലാ വർഷവും എൻജിനീയറിങ് കോഴ്‌സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

പത്തു കോളജുകൾ അടഞ്ഞതോടെ അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളജുകളുടെ എണ്ണം 484 ആയി കുറഞ്ഞു. അതിനിടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.ടി.ടി) ബി.ഐ., ബി.ടെക്, ബി.ആർ.ക്ക് എന്നിവയ്‌ക്കൊപ്പം എൻജിനീയറിങ് കോഴ്‌സുകൾക്ക് 79,600 രൂപ പരമാവധി 1,89,800 രൂപയുമായി ഫീസ് ഉയർത്തി. നേരത്തെ ഇത് യഥാക്രമം 55,000 രൂപയും 1.15 ലക്ഷവും ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts