കലാപമോ സംവാദമോ തുടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല: ഭാഷാ തർക്കത്തിൽ കിച്ച സുധീപ്

ബെംഗളൂരു: ഇന്ത്യൻ ഭാഷകളെ ‘ഭാരതീയതയുടെ ആത്മാവ്’ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയ ഹിന്ദിയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമാക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് തെന്നിന്ത്യൻ താരം കിച്ച സുദീപ്. കഴിഞ്ഞ മാസം, സുദീപ് ബോളിവുഡ് താരം അജയ് ദേവ്ഗണുമായി നടത്തിയ ട്വിറ്റർ സംഭാഷണത്തിൽ ഹിന്ദി “ഇനി നമ്മുടെ ദേശീയ ഭാഷയല്ല” എന്ന തന്റെ പരാമർശത്തിൽ ഏർപ്പെട്ടിരുന്നു, ഇത് പിന്നീട് ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറി.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

മെയ് 20 വെള്ളിയാഴ്ച, ബി.ജെ.പി ഭാരവാഹികളോട് നടത്തിയ വെർച്വൽ പ്രസംഗത്തിൽ, എല്ലാ ഇന്ത്യൻ ഭാഷകളും ബഹുമാനത്തിന് യോഗ്യമാണെന്ന് പാർട്ടി കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. “ഒരു കലാപമോ ഏതെങ്കിലും തരത്തിലുള്ള സംവാദമോ ആരംഭിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലന്നും ഒരു അജണ്ടയില്ലാതെയാണ് ഇത് സംഭവിച്ചതെന്നും തന്റെ ഒരു അഭിപ്രായമായിരുന്നു അത് എന്നും കിച്ച സുദീപ് വ്യക്തമാക്കി.

പ്രധാനമന്ത്രിയിൽ നിന്ന് ഇത്തരത്തിലുള്ള വരികൾ വന്നത് ഒരു ബഹുമതിയും പദവിയുമാണെന്നും ഒരു അഭിമുഖത്തിൽ സുദീപ് പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഒരു പ്രസ്താവന നടത്തുമ്പോൾ അതിൽ എല്ലാവരുടെയും ഭാഷയെ ബഹുമാനത്തോടെ നോക്കുന്ന രീതിയിൽ സംസാരിക്കുന്നത് കാണുന്നതും ഒരു വലിയ കാര്യമാണെന്നും സുദീപ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
[masterslider id="10"]

Related posts