80 ലക്ഷത്തിന്റെ ഫ്ലോട്ടിങ് പാലം ഉദ്ഘാടനത്തിന്റെ മൂന്നാം നാൾ തകർന്നു

ബെംഗളൂരു: ടൂറിസം രംഗത്ത് കര്‍ണാടയുടെ മുന്നേറ്റത്തിന്റെ ഭാഗമായി ഉഡുപ്പിയിലെ മാല്‍പെ ബീച്ചില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യം ഫ്‌ളോട്ടിംഗ് പാലം ഉദ്ഘാടനം നടത്തി മൂന്നാം ദിവസം തകര്‍ന്ന നിലയിൽ.

എണ്‍പത് ലക്ഷം രൂപ ചെലവിട്ടാണ് ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഉയര്‍ന്ന തിരമാലകള്‍ അടിച്ച്‌ കയറിയാണ് പാലം തകരാൻ ഇടയായത്. ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച പാലം ഉദ്ഘാടനം ചെയ്തത്. ഫ്‌ളോട്ടിംഗ് പാലത്തിനുണ്ടായ തകരാര്‍ ഗുരുതരമല്ലെങ്കിലും ഇനി ഇത് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പത്തോളം ലൈഫ് ഗാര്‍ഡുമാരെയാണ് ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

കേരളത്തില്‍ കോഴിക്കോട്ട് ജില്ലാ ടൂറിസ്റ്റ് പ്രമോഷന്‍ കൗണ്‍സിലിന്റെയും തുറമുഖ വകുപ്പിന്റെയും സഹായത്തോടെ അടുത്തിടെ കോഴിക്കോട് ബേപ്പൂർ ബീച്ചിൽ ഫ്‌ളോട്ടിംഗ് പാലം നിര്‍മ്മിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്‍ത്തക്ഷമമാണ്. തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്ക് കഴിയുമെന്നതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് ദിവസേനെ ഇവിടെക്ക് എത്തുന്നത്. സഞ്ചാരികള്‍ക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ എൽപിജി വിലയിൽ കുത്തനെയുള്ള വർധനവ്; ആശങ്കയിൽ ഡ്രൈവർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
[masterslider id="10"]

Related posts