ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ കുറ്റാരോപിതനായ മന്ത്രി കെ എസ് ഈശ്വരപ്പ രാജിവയ്ക്കുന്നില്ലെന്ന തീരുമാനം ഉറപ്പിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
കർണാടക ഗ്രാമ വികസന, പഞ്ചായത്തിരാജ് മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപിച്ച് കഴിഞ്ഞ മാസം സന്തോഷം രംഗത്ത് എത്തിയിരുന്നു. 2019 ലെ ഒരു പ്രൊജെക്ടിൽ മന്ത്രി 40% കമ്മീഷൻ ആവശ്യപെട്ടിരുന്നു എന്നായിരുന്നു ആരോപണം.
കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
കഴിഞ്ഞ ദിവസമാണ് സന്തോഷ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പിൽ മന്ത്രിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. മരണത്തിൽ പോലീസ് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിനു ശേഷം മാത്രം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]