കെഎസ്ആർടിസി-സ്വിഫ്റ്റ് ഇന്ന് മുതൽ; ബസുകളും ജീവനക്കാരും പുതിയ രൂപത്തിൽ 

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ച കെഎസ്ആർടിസി-സ്വിഫ്റ്റ് എന്ന ട്രാൻസ്‌പോർട്ട് കമ്പനി മേക്ക് ഓവറോടെ ഇന്ന് പ്രവർത്തനം തുടങ്ങും. എല്ലാ ബസുകളും വെള്ള ഡിസൈനിൽ ഓറഞ്ച് പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ട് ക്രൂ അംഗങ്ങൾക്കും, ഡ്രൈവർ-കം-കണ്ടക്ടർ, എന്നിവർക്ക് പുതിയ യൂണിഫോം ആയ ഓറഞ്ച് ഷർട്ടും കറുത്ത പാന്റും ലഭിക്കും. ഷർട്ടിൽ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ എംബ്ലവും യൂണിഫോം സ്പോൺസറും ഉണ്ടായിരിക്കും, ബസ് ഓടിക്കുന്ന ക്രൂ അംഗം പി-ക്യാപ്പ് ധരിക്കും.

സംസ്ഥാനത്തെ ഏറ്റവും മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നിൽ ക്രൂ അംഗങ്ങൾക്ക് ഒരാഴ്ചത്തെ പരിശീലനവും തുടർന്ന് കണ്ടക്ടർ പരിശീലനവും നൽകിയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനും അവരുടെ സേവനം ലഭ്യമാണ് എന്നും കെഎസ്ആർടിസിയുടെ പ്രസ്താവനയിൽ പറയുന്നു. ഇതുവരെ 319 ക്രൂ അംഗങ്ങളെയാണ് റിക്രൂട്ട് ചെയ്തിട്ടുള്ളത്.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

ബെംഗളൂരുവിലേക്കുള്ള ആദ്യ യാത്ര തിങ്കളാഴ്ച വൈകിട്ട് തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. വൈകുന്നേരം 5.30 മുതൽ ബെംഗളൂരുവിലേക്ക് നാല് എസി വോൾവോ സ്ലീപ്പർ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ആറ് ബൈപാസ് റൈഡറുകളും സ്വിഫ്റ്റ് നടത്തും. ഏപ്രിൽ 12, 13 തീയതികളിൽ ബെംഗളൂരു-തിരുവനന്തപുരം, ബെംഗളൂരു-എറണാകുളം ബസ് സർവീസുകളിലേക്കുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നതായും പ്രസ്താവനയിൽ പറയുന്നു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

വ്യാഴാഴ്ച മുതലാണ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്. നാല് ഗജരാജ ക്ലാസ് സർവീസുകളിൽ ആദ്യ ബുക്കിംഗ് നടത്തുന്ന യാത്രക്കാർക്ക് സൗജന്യ റിട്ടേൺ ടിക്കറ്റും സമ്മാനങ്ങളും ആദ്യ യാത്രയുടെ സർട്ടിഫിക്കറ്റും കെഎസ്ആർടിസി വാഗ്ദാനം ചെയ്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
[masterslider id="10"]

Related posts