കലബുർഗി വധക്കേസ്: വെടിവെച്ചയാളെയും സഹായിയെയും മകൾ തിരിച്ചറിഞ്ഞു

ബെംഗളൂരു : 2015 ഓഗസ്റ്റ് 30 ന് ധാർവാഡിലെ വീടിന്റെ വാതിൽക്കൽ വെടിയേറ്റ് കൊല്ലപ്പെട്ട കന്നഡ പണ്ഡിതനായ എം എം കൽബുർഗിയുടെ മകളിൽ ഒരാൾ മാർച്ച് 17 ന് ധാർവാഡ് കോടതിയിൽ നടത്തിയ വികാരനിർഭരമായ മൊഴിയിൽ പിതാവിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു.

കൽബുർഗിയുടെ മകൾ രൂപദർശി കെ, തന്റെ പിതാവിനെ വെടിവെച്ചത് ഗണേഷ് മിസ്കിൻ ആണെന്ന് തിരിച്ചറിഞ്ഞു. വീടിന് സമീപം മോട്ടോർ സൈക്കിളിൽ ഗണേഷിനെ കാത്തുനിന്ന പ്രവീൺ ചാതുറെന്നെയും രൂപദർശി കോടതിയിൽ പറഞ്ഞു.

സനാതൻ സൻസ്തയും അതിന്റെ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിയും പോലുള്ള ഗ്രൂപ്പുകളിലെ റാഡിക്കൽ അംഗങ്ങൾ സൃഷ്ടിച്ച വലതുപക്ഷ തീവ്ര ഹിന്ദുത്വ സംഘടനയുമായി ബന്ധമുള്ള ഗണേഷിൻറെ പേരിൽ സെപ്തംബർ 5 ന് ബെംഗളൂരുവിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ (55) കൊലയാളിയെ രക്ഷപെടാൻ സഹായിച്ചെന്നആരോപണവും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us