വർക്കലയിലെ കൂട്ടമരണം; കടുത്ത ചൂടും പുക ശ്വസിച്ചതുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

തിരുവനതപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നടന്ന ദാരുണമായ സംഭവത്തിൽ, ഒരു കുഞ്ഞ് ഉൾപ്പെടെ അഞ്ചംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ചു. മാർച്ച് എട്ട് ചൊവ്വാഴ്ച പുലർച്ചെ കുടുംബം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം.

വർക്കല ധളവപുരത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇവരുടെ മരുമകൾ അഭിരാമി (25), എട്ട് മാസം പ്രായമുള്ള കുട്ടി റയാൻ, പ്രതാപിന്റെ ഇളയ മകൻ അഖിൽ (25) എന്നിവരാണ് മരിച്ചത്. ഇയാളുടെ മറ്റൊരു മകൻ നിഹുൽ (29) ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് പ്രതാപിന്റെ മൂത്തമകൻ രാഹുലും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

എസ്എൻ മിഷൻ ആശുപത്രിയിൽ നടത്തിയ പോസ്റ്മോർട്ടത്തിൽ കടുത്ത ചൂടും പുക ശ്വസിച്ചതുമാണ്‌ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
[masterslider id="10"]

Related posts