ഹൈക്കോടതിയുടെ രോഷം ഏറ്റുവാങ്ങി; നിയമ സെല്ലിന്റെ പുതിയ തലവനെ തേടി ബിബിഎംപി.

ബെംഗളൂരു: നിരവധി വിഷയങ്ങളിൽ ഹൈക്കോടതിയുടെ രോഷം ഏറ്റുവാങ്ങിയ ബിബിഎംപി ലീഗൽ സെൽ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷം ഓഗസ്റ്റിൽ 72 വയസ്സ് തികയുന്ന കേശവ് ദേശ്പാണ്ഡെക്ക് പകരം നിയമ സെല്ലിന്റെ തലവനെ നിയമിക്കാനുള്ള നടപടികൾ പൗരസമിതി ആരംഭിച്ചട്ടുണ്ട്.

2012 ഡിസംബർ മുതൽ ദേശ്പാണ്ഡെയാണ് നിയമ സെല്ലിന്റെ തലപ്പത്ത് ഉള്ളത്. മുൻപ് അദ്ദേഹത്തിന്റെ കാലാവധി രണ്ടുതവണ നീട്ടിയിരുന്നു. ബിബിഎംപി നൽകിയ പരസ്യം അനുസരിച്ച്, ജില്ലാ അല്ലെങ്കിൽ സെഷൻസ് കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെയോ അല്ലെങ്കിൽ കുറഞ്ഞത് 10 വർഷത്തെ പ്രാക്ടീസ് ഉള്ളതും സർവീസ് വിഷയങ്ങൾ, തൊഴിൽ നിയമങ്ങൾ, ഭൂനിയമങ്ങൾ, റവന്യൂ വിഷയങ്ങൾ  നന്നായി അറിയാവുന്നതും പ്രാക്ടീസ് ചെയ്യുന്നതുമായ അഭിഭാഷകനെയോ ആണ് പൗരസമിതി അന്വേഷിക്കുന്നത്. കൂടാതെ അപേക്ഷകന് 65 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കരുത്.

ലീഗൽ സെല്ലിന് എംപാനൽ ചെയ്ത 100 അഭിഭാഷകരാണുള്ളത്, കൂടാതെ സിവിൽ ബോഡിക്കെതിരെ കോടതികളിൽ നിന്നുള്ള സ്റ്റേ ഉത്തരവുകൾ ഒഴിവാക്കുന്നതിനും അതിന് നിയമോപദേശം നൽകുന്നതിനും ഉത്തരവാദിത്തമുണ്ട്. ഗൃഹപാഠം ചെയ്യാതെ ഹിയറിംഗിന് ഹാജരായ ഉദ്യോഗസ്ഥരോട് ജഡ്ജിമാർ രോഷാകുലരായതിനാൽ ബിബിഎംപി കോടതികളിൽ നിന്ന് ആവർത്തിച്ച് വിമർശനത്തിന് വിധേയമായതാണ് ലീഗൽ സെൽ പുനഃക്രമീകരിക്കാൻ നിലവിൽ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us