പക്ഷികളുടെ സെൻസസ്: ആദ്യഘട്ടത്തിൽ 80 ഇനങ്ങളിലുള്ള ഒരു ദശലക്ഷം പക്ഷികള കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടിൽ നടന്ന ഏകീകൃത പക്ഷി സെൻസസിന്റെ ആദ്യ ഘട്ടത്തിൽ 80 വ്യത്യസ്ത ഇനങ്ങളിൽ പെട്ട ഒരു ദശലക്ഷം പക്ഷികളെ കണ്ടെത്തി. ജനുവരി 28, 29 തീയതികളിൽ പോയിന്റ് കാലിമർ, വാലിനോക്കം, ധനുഷ്‌കോടി, തൂത്തുക്കുടി, കന്യാകുമാരി എന്നിവിടങ്ങളിൽ നടത്തിയ സെൻസസിൽ അരയന്നങ്ങളുള്ള നിരവധി ഇനം പക്ഷികളെ കണ്ടെത്തി. പോയിന്റ് കാലിമർ, വാലിനോകം (10,000), ധനുഷ്‌കോടി (2,000), തൂത്തുക്കുടി (2,000), കന്യാകുമാരി (600) എന്നിവിടങ്ങളിൽ നിന്ന് 20,000-ത്തിലധികം അരയന്നങ്ങളെ കണ്ടെത്തി.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

2020ലും 2021ലും സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ ധാരാളം പക്ഷികളുടെ സാന്നിധ്യമുണ്ടായതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു “2020-ലെയും 2021-ലെയും കനത്ത മഴ, തമിഴ്‌നാട്ടിലെ കൂടുകെട്ടുന്ന സ്ഥലങ്ങളിലേക്ക് തീരപ്പക്ഷികളെ കുടിയേറുന്നതിലേക്ക് നയിക്കുന്ന പരിസ്ഥിതി വ്യവസ്ഥയെ പോഷിപ്പിച്ചു”മുതിർന്ന വന്യജീവി ഓഫീസർ പറഞ്ഞു.

പോയിന്റ് കാലിമേർ, പിച്ചാവരം, കലിവേലി തടാകം, തൂത്തുക്കുടി, രാമനാഥപുരം, അഡയാർ ക്രീക്ക് എന്നിവിടങ്ങളിൽ യുറേഷ്യൻ കർളൂ, വിംബ്രെൽ, റഡ്ഡി ടേൺസ്റ്റോൺ തുടങ്ങിയ അപൂർവ ഇനങ്ങളെ കണ്ടെത്തി. ഇതുകൂടാതെ, മാർഷ് സാൻഡ്പൈപ്പർ, ലെസ്സർ സാൻഡ് പ്ലോവർ, റെഡ്ഷാങ്ക്സ്, ഗ്രേറ്റ് നോട്ട്സ്, സ്‌പോട്ടഡ് റെഡ്‌ഷാങ്ക്‌സ് തുടങ്ങിയ സാധാരണ ഇനങ്ങളും ഈ സ്ഥലങ്ങളിൽ ധാരാളമായി കണ്ടെത്തിയതായി വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
[masterslider id="10"]

Related posts