കണ്ണൂർ-യശ്വന്ത്പൂർ ട്രെയിൻ പാളം തെറ്റിയതിന്റെ റിപ്പോർട്ട് പുറത്ത്.

ബെംഗളൂരു: കഴിഞ്ഞ വർഷം നവംബർ 12 ന് ട്രെയിനിന് മുകളിൽ പാറക്കല്ലുകൾ വീണതിനെ തുടർന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനിൽ കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റിയതിനെ കുറിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ നടത്തിയ അന്വേഷണത്തിൽ പ്രകൃതിയുടെ പ്രവർത്തിയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ ഒരു വകുപ്പിന്റെയും അനാസ്ഥയ്ക്ക് കേസുകൾ ഉണ്ടായിട്ടില്ലെന്നും ഈ റിപ്പോർട്ട് സ്ഥാപിച്ചു.

മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ട്രാഫിക് എന്നീ വകുപ്പുകളുടെ മേധാവികൾ അടങ്ങുന്ന മൂന്നംഗ സംഘം അടുത്തിടെയാണ് തങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിച്ചത്. ഏത് സംഭവത്തിന്റെയും പ്രാഥമികവും ദ്വിതീയവുമായ ഉത്തരവാദിത്തം ഒരു അന്വേഷണം നിശ്ചയിക്കുമെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ, എസ്‌ഡബ്ല്യുആർ, ഇ വിജയ പറഞ്ഞു. ഈ സാഹചര്യത്തിൽ, പ്രാഥമിക ഉത്തരവാദിത്തം ആരുടെയും മേൽ ചുമത്തിയിട്ടില്ല, കാരണം ഇത് ഒരു സ്വാഭാവിക പ്രതിഭാസമാണെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തിയതായും അവർ പറഞ്ഞു.

എഞ്ചിനും നാല് കോച്ചുകളും കടന്നുപോയതിന് ശേഷം ട്രെയിനിൽ പാറക്കല്ലുകൾ ഇടിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നും ആരുടേയും നിയന്ത്രണത്തിനപ്പുറമുള്ള സ്വാഭാവിക കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്നും, അതിനാൽ ഒരു റെയിൽവേക്കാരനും പ്രാഥമികമായി ഇതിൽ ഉത്തരവാദിയായിരുന്നില്ലന്നും നേരത്തെ സ്ഥലത്തെ പതിവ് പരിശോധനകൾക്ക് ഇത്തരമൊരു അപകടം ഉണ്ടാകുന്നത് തടയാൻ കഴിയുമായിരുന്നില്ലന്നും അവർ ചൂണ്ടിക്കാട്ടി.

റെയിൽവേ സംവിധാനത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലന്നും പ്രദേശത്തെ മലിനജല അഴുക്കുചാലുകൾ പരിപാലിക്കാത്തതിന്റെ ദ്വിതീയ ഉത്തരവാദിത്തം ഏതാനും ജീവനക്കാർക്ക് നിശ്ചയിച്ചിട്ടുണ്ട്, വിജയ പറഞ്ഞു. എന്നാൽ അപകടത്തിന് അവർ നേരിട്ട് ഉത്തരവാദികളല്ലങ്കിലും വീഴ്ചയുടെ പേരിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. റെയിൽവേക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ അളവ് എസ്.ഡബ്ല്യു.ആറിലെ ആർക്കും നൽകാൻ കഴിഞ്ഞില്ലന്നും അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us