ബെംഗളൂരുവിൽ കൊവിഡ് കേസുകൾ കൂടുന്നതിനനുസരിച്ച് റാൻഡം ടെസ്റ്റുകളും വർധിപ്പിച്ചു.

ബെംഗളൂരു: വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ, ആളുകളുടെ റാൻഡം ടെസ്റ്റിംഗ് നേരത്തെ 30,000 ൽ നിന്ന് ഇപ്പോൾ 50,000 ആയി വർദ്ധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച പറഞ്ഞു. മൂന്നാം തരംഗത്തിനിടയിൽ കേസ് ഉയരുന്നത് നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പരിശോധനകൾ നടത്തുന്നുണ്ടെന്നും ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടാതെ, കൊറോണ വൈറസ് ഉണ്ടാകുമോയെന്ന് ഭയന്ന്, നിരവധി വ്യക്തികൾ കോവിഡ് -19 ടെസ്റ്റുകൾക്കായി തങ്ങളുടെ സ്വാബ് സാമ്പിളുകൾ നൽകാൻ ടെസ്റ്റിംഗ് സെന്ററുകളിലും പിഎച്ച്‌സികളിലും സ്വമേധയാ ക്യൂവിൽ നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . പല ഡോക്ടർമാരും നേരിയ ലക്ഷണങ്ങളുള്ള രോഗികളെ പോലും പരിശോധനകൾക്കായി റഫർ ചെയ്യുന്നുണ്ടെന്നും ഇത് ദിവസേന കൂടുതൽ പരിശോധനകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്നും ഇത് പെട്ടെന്നുള്ള ഫലങ്ങൾക്കായി സമ്മർദ്ദം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്

പരിശോധനാഫലം വേഗത്തിൽ നൽകാൻ ലാബുകളിൽ സമ്മർദ്ദം വർധിച്ചതായി ബിബിഎംപിയിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഒമിക്രോൺ വേരിയന്റിനായുള്ള ജീനോം സീക്വൻസിംഗിനായി സാമ്പിളുകൾ അയക്കുന്നതിനുള്ള സമ്മർദ്ദവും ഇത് വർദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. കേസ് ലോഡ് വളരെ കൂടുതലാണെന്നും അതിനാൽ ഫലങ്ങൾക്ക് സമയമെടുക്കുമെടുക്കുന്നുണ്ടെങ്കിലും നിരവധി പൗരന്മാർ അവരുടെ റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ തേടി പിഎച്ച്‌സികളെയും ടെസ്റ്റ് സെന്ററുകളെയും നിരന്തരം സമീപിച്ചതായും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
[masterslider id="10"]

Related posts

Click Here to Follow Us