തൊഴിലുടമയുടെ കുളിമുറിയിൽ വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ശനിയാഴ്ച രാവിലെയാണ് ബെല്ലന്തൂരിലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ വീട്ടിലെ  ജോലിക്കാരിയായ 18 വയസ്സുകാരിയെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജക്കസാന്ദ്ര സ്വദേശിനിയായ കവിത ഏതാനും മാസങ്ങളായി വിവേക് ​​കൃഷ്ണന്റെ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്തു വരികയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾ കൂടാതെ കൃഷ്ണന്റെ കുട്ടിയുടെ സംരക്ഷണവും കവിത ഏറ്റെടുത്തിരുന്നു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

മരണവിവരം കൃഷ്ണൻ തന്നെയാണ് പോലീസിനെ അറിയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വെന്റിലേഷൻ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. രാവിലെ ചില വീട്ടുജോലികൾ ചെയ്ത ശേഷം കവിത കുളിക്കാനായി കുളിമുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്

ഡോക്ടറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും, പെൺകുട്ടിക്ക് അവളുടെ ജോലിസ്ഥലത്ത് ശാരീരികമായോ മാനസികമായോ ഉപദ്രവം നേരിടേണ്ടി വന്നട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts