കോവിഡ്-നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയുമായി സ്വകാര്യ സ്‌കൂളുകൾ അധികൃതർ രംഗത്ത്. കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കണമെങ്കിൽ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ആർടി-പിസിആർ നെഗറ്റീവ്  റിപ്പോർട്ടുകൾ സമർപ്പിക്കാൻ സ്‌കൂളുകൾ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്.

ഒമിക്രോൺ മൂലമുണ്ടാകുന്ന പുതിയ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും അവധിക്കാലത്തെ യാത്രകൾ വർദ്ധിക്കുന്നതിലും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി കരുതുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും ക്രിസ്മസ്/പുതുവത്സര അവധിക്കാലത്തേക്കായി 10 ദിവസം സ്കൂൾ അടച്ചിടുകയും ജനുവരി 3-ന് ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്യും.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ഈ കാലയളവിൽ ഒട്ടുമിക്ക കുടുംബവും യാത്ര ചെയ്തിട്ടുണ്ടാവാം ആയതിനാൽത്തന്നെ ഒരു മുൻകരുതൽ എന്ന നിലയിലാണ്, സ്കൂൾ വീണ്ടും തുറക്കുന്ന സമയത്ത് കോവിഡ് -19 നെഗറ്റീവ് റിപ്പോർട്ട് സമർപ്പികാനായി അവരോട്  ആവശ്യപ്പെട്ടതെന്ന് ബെംഗളൂരു സൗത്തിലെ ഒരു സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു. ഇതേപോലെ ഒക്ടോബർ, നവംബർ മാസങ്ങളിൽ സ്‌കൂളുകൾ ഫിസിക്കൽ ക്ലാസുകൾ വീണ്ടും തുറന്നപ്പോൾ, മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും രക്ഷിതാക്കളിൽ നിന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts