ബെംഗളൂരുവിലെ അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംബന്ധിച്ച വിശദീകരണം.

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: കോവിഡ് 19 ഒരു ആഗോള മഹാമാരിയാണെന്നും ആശങ്കയുടെ ഒരു പുതിയ വകഭേദമാണെന്നും (B.1.1.529 – ഓമിക്രോൺ ) ദക്ഷിണാഫ്രിക്കയിലും യുണൈറ്റഡ് കിംഗ്ഡത്തിലും മറ്റ് പല രാജ്യങ്ങളിലും കേസുകളുടെ സമീപകാല വർദ്ധനവിന് കാരണമായിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അച്ചടിച്ച/സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക റിപ്പോർട്ടുകളും തെറ്റിദ്ധരിപ്പിക്കുന്നതും സത്യത്തിൽ നിന്ന് വളരെ അകലെയുമാണ്.

  • ഇന്ത്യാ ഗവൺമെന്റ് 12 രാജ്യങ്ങളെ ‘ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളായി തിരിക്കുകയും ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ വ്യവസ്ഥ ചെയ്യുകയും ചെയ്തിട്ടുണ്ട്.
  • കർണാടക സർക്കാരും ബിബിഎംപിയും ‘ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ’ നിന്നുള്ള അന്തർദേശീയ വരവ് പരിശോധിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ടെസ്റ്റ് ചെയ്തവർ പോസിറ്റീവ് ആയാൽ, ഉടനടി ഹോസ്പിറ്റൽ ഐസൊലേഷൻ, അല്ലാത്തപക്ഷം വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയും 8 ദിവസത്തിന് ശേഷം ടെസ്റ്റ് ആവർത്തിക്കുകയും ചെയ്യണം.
  • ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ’ നിന്ന് എത്തുന്നവരെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിരവധി ഇൻപുട്ടുകൾ ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.
  • ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്‌ട്ര യാത്രക്കാരുടെ വരവിൽ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ വേണമെന്ന് ബിഎംപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
  • ഇക്കാര്യത്തിൽ എടുക്കുന്ന ഏതൊരു തീരുമാനവും വിദഗ്ധരുടെ കൃത്യമായ കൂടിയാലോചനയ്ക്ക് ശേഷം ഇന്ത്യാ ഗവൺമെന്റിന്റെയും കർണാടക സർക്കാരിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts