17 -കാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 7 വർഷം കഠിന തടവ്

മംഗളൂരു: 2014 -ൽ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഇലക്‌ട്രീഷ്യനെ ഏഴ് വർഷം കഠിന തടവ് ശിക്ഷിച്ച് ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതി-1 അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി സാവിത്രി വി ഭട്ട് തിങ്കളാഴ്ച വിധിച്ചു.

പെൺകുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അയാൾ കുട്ടിയോട് പറഞ്ഞിരുന്നു. 2014 ഓഗസ്റ്റ് 4 ന് രാവിലെ 8.30 ന് പരീക്ഷ എഴുതാൻ കോളേജിലേക്ക് പോകുന്ന വഴി പ്രതി കാറിൽ എത്തി തട്ടിക്കൊണ്ടുപോകുകയും. അവിടെ നിന്ന് ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോയി ഒരു ലോഡ്ജിൽ താമസിപ്പിച്ചു, അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. വീട്ടുകാരോട് എന്തെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

അടുത്ത ദിവസം, പെൺകുട്ടിയുടെ പിതാവ് കാണാതായതായി പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഓഗസ്റ്റ് ആറിന് ചിക്കമംഗളൂരുവിലെ ലോഡ്ജിൽ നിന്നും ഇരുവരേം പൊലീസ് പിടികൂടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us