ജയലളിതയുടെ പോയസ് ഗാർഡൻ വീട് ഇനി സഹോദരന്റെ മക്കൾക്ക്.

JAYALALITHA HOME

ചെന്നൈ:  അന്തരിച്ച ജെ ജയലളിതയുടെ വസതിയായ വേദനിലയം മുൻ എഐഎഡിഎംകെ സർക്കാർ ഏറ്റെടുത്ത് സർക്കാർ സ്മാരകമാക്കി മാറ്റുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കി.

ജയലളിതയുടെ നിയമപരമായുള്ള അനന്തരാവകാശികളായ ജെ.ദീപയും ജെ.ദീപക്കും സമർപ്പിച്ച ഹർജികൾ
പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ ശേഷസായി, മൂന്നാഴ്ചയ്ക്കകം സ്വത്ത് അവർക്ക് കൈമാറാൻ സംസ്ഥാനത്തോട് നിർദേശിച്ചത്. കൂടാതെ മറീന ബീച്ചിൽ അന്തരിച്ച മുഖ്യമന്ത്രിയുടെ രണ്ടാമത്തെ സ്മാരകം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചോദിച്ചു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

2020 സെപ്റ്റംബറിൽ, ചെന്നൈയിലെ പോയസ് ഗാർഡൻ ഏരിയയിലുള്ള വേദനിലയം എഐഎഡിഎംകെ മേധാവിയുടെ സ്മാരകമാക്കി മാറ്റാനായി അടിത്തറ സ്ഥാപിക്കുന്നതിനുള്ള ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. ദീപക്കിനെയും ദീപയെയും നിയമപരമായ അവകാശികളായി കോടതി പ്രഖ്യാപിച്ച ശേഷം 2020 ജൂലൈയിലാണ്, വേദനിലയത്തിന്റെ താക്കോൽ ആവശ്യപ്പെട്ട് ദീപക് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts