2021-22 അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ ക്രമത്തിൽ കർശന നിബന്ധനകളുമായി സംസ്ഥാന സർക്കാർ.

ബെംഗളൂരു: നടപ്പ് അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ 85 % മാത്രം ഈടാക്കിയാൽ മതിയെന്ന് സ്വകാര്യ സ്കൂളുകളോട് സംസ്ഥാന സർക്കാർ. എല്ലാ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ വികസന ഫണ്ട് ഉൾപ്പെടെ മറ്റു ഫീസുകൾ വാങ്ങാൻ പാടില്ല എന്നും ഉത്തരവിലുണ്ട്.

70% ശതമാനം മാത്രം ഫീസ് ഈടാക്കാൻ പാടുള്ളു എന്ന് സർക്കാർ നിർദേശിച്ചിരുന്ന 2019 – 20 അധ്യയനവർഷത്തിൽ മിക്ക സ്കൂളുകളും മുഴുവൻ ഫീസും ഈടാക്കിയതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കൂടുതൽ ഫീസ് ഈടാക്കിയവർ മടക്കി കൊടുക്കുകയോ അഥവാ പുതിയ അധ്യയന വർഷത്തെ ഫീസിൽ വകയിരുത്തുക ചെയ്യണം എന്നും ഉത്തരവിൽ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us