ആർടിപിസിആറിൽ ഇളവ് നൽകാതെ കർണാടക; മുതലെടുത്ത് സ്വകാര്യ ബസുകൾ

ബെംഗളൂരു : വാക്സീൻ എടുത്താൽ പോലും ആർടിപിസിആർ വേണമെന്ന സംസ്ഥാന സർക്കാരിന്റെ നിബന്ധന മുതലെടുക്കുകയാണ് കേരളത്തിൽ നിന്ന് ദീർഘ ദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ.

കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരാണ് ഇവരുടെ ഇരകൾ.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് അറിയുമ്പോൾ യാത്രക്കാരിൽ നിന്ന് 300 മുതൽ 500 രൂപ വരെ അധികമായി ഇവർ ഈടാക്കുന്നു.

  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

ബെംഗളൂരുവിലേക്കു ദിവസേന സർവീസ് നടത്തുന്ന ചില ബസുകളിലാണ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ചൂഷണം ചെയ്യുന്നത്.

സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അതിർത്തിയിലെ ചെക്പോസ്റ്റിൽ പണം കൊടുത്താൽ കടത്തിവിടുമെന്ന് ബസ് ജീവനക്കാർ പറയുന്നു .

ചെക്പോസ്റ്റിൽ കൊടുക്കാനുള്ള പണം എന്നു പറഞ്ഞാണ് യാത്രക്കാരിൽ നിന്ന് അധികം തുക ഈടാക്കുന്നത്. എന്നാൽ , ചെക്പോസ്റ്റിൽ വാങ്ങുന്നതായാലും ബസുടമകൾ എടുക്കുന്നതായാലും അധിക തുക നിയമവിരുദ്ധമാണെന്ന് യാത്രക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
[masterslider id="10"]

Related posts