ഫൈറ്റ് മാസ്റ്ററുടെ മരണം; അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ് ചെയ്തു

ബെംഗളൂരു: സിനിമാ  ചിത്രീകരണത്തിനിടെ ഉണ്ടായ ഫൈറ്റ് മാസ്റ്റർ വിവേകിന്റെ ദാരുണമായ മരണത്തിന് ഒരുദിവസം കഴിഞ്ഞ്, ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേരെ ബിദാദി പോലീസ് ചൊവ്വാഴ്ച അറസ്റ്റ്ചെയ്തു. അശ്രദ്ധമൂലം മരണം സംഭവിച്ചതിൽ ഇവർക്കെതിരെ എഫ് ആർ ഉം രജിസ്റ്റർ ചെയ്‌തു.

അറസ്റ്റിലായവരെ രാമനഗര ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം ഓഗസ്റ്റ് 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. നിർമ്മാതാവ് ഗുരു ദേശ്പാണ്ഡെയെ പിടികൂടാൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് എന്ന് പോലീസ്പറഞ്ഞു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

സ്റ്റണ്ട് മാസ്റ്റർ വിനോദ് കുമാർ, സംവിധായകൻ ശങ്കർ ഇഡിഗർ, നിർമ്മാതാവ് ഗുരു ദേശ്പാണ്ഡെ, യൂണിറ്റ്ഇൻചാർജ് ഫെർണാണ്ടസ്, ക്രെയിൻ ഓപ്പറേറ്റർ മഹാദേവ് എന്നിവര്‍ക്കെതിരെ സ്വമേധയാ കേസ് ഫയൽചെയ്തുഎന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

http://h4k.d79.myftpupload.com/archives/70803

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts