ലക്ഷ്യം വെച്ച ജനസംഖ്യയുടെ 50% ത്തിലധികം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി സംസ്ഥാനം മാതൃകയാകുന്നു.

ബെംഗളൂരു: സംസ്ഥാനം വാക്‌സിനേഷനായി ലക്ഷ്യം വെച്ച ജനസംഖ്യയിൽ  50% ത്തിലധികം പേർക്കും ഒരുഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച ഉച്ചവരെ ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

വളരെ  പ്രധാനപ്പെട്ട  നാഴികക്കല്ലാണ് സംസ്ഥാനം ഇപ്പോൾ താണ്ടിയിരിക്കുന്നത് എങ്കിലും  വർഷംഅവസാനത്തോടെ പ്രതീക്ഷിക്കുന്നതുപോലെ സംസ്ഥാനം അതിന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിപൂർത്തിയാക്കില്ലെന്നും പ്രസ്തുത കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 50 ശതമാനം എന്ന നേട്ടം കൈവരിക്കാൻസംസഥാനത്തിന് ഏകദേശം ആറര മാസമെടുത്തു.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

കൂടാതെ, ആദ്യ ഡോസ് കവറേജ് ഒരു ശതമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനം 2-4 ദിവസം വീതം എടുക്കുന്നുണ്ട്.

രണ്ടാമത്തെ ഡോസ് കവറേജാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നം. ജനസംഖ്യയുടെ കേവലം 14.34% പ്രായപൂർത്തിയായവർക്കേ രണ്ടാമത്തെ ഡോസ് നൽകിയിട്ടുള്ളൂ. നിലവിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഇത്സംഭവിക്കുന്നതെന്ന് അധികൃതർ പറഞ്ഞു: പരിമിതമായ വാക്സിൻ വിതരണവും ഒരു കാരണമായി അവർചൂണ്ടിക്കാട്ടുന്നു.

  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us