ലക്ഷ്യം വെച്ച ജനസംഖ്യയുടെ 50% ത്തിലധികം പേർക്കും ഒരു ഡോസ് വാക്സിൻ നൽകി സംസ്ഥാനം മാതൃകയാകുന്നു.

ബെംഗളൂരു: സംസ്ഥാനം വാക്‌സിനേഷനായി ലക്ഷ്യം വെച്ച ജനസംഖ്യയിൽ  50% ത്തിലധികം പേർക്കും ഒരുഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച ഉച്ചവരെ ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

വളരെ  പ്രധാനപ്പെട്ട  നാഴികക്കല്ലാണ് സംസ്ഥാനം ഇപ്പോൾ താണ്ടിയിരിക്കുന്നത് എങ്കിലും  വർഷംഅവസാനത്തോടെ പ്രതീക്ഷിക്കുന്നതുപോലെ സംസ്ഥാനം അതിന്റെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിപൂർത്തിയാക്കില്ലെന്നും പ്രസ്തുത കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 50 ശതമാനം എന്ന നേട്ടം കൈവരിക്കാൻസംസഥാനത്തിന് ഏകദേശം ആറര മാസമെടുത്തു.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!

കൂടാതെ, ആദ്യ ഡോസ് കവറേജ് ഒരു ശതമാനം വർദ്ധിപ്പിക്കാൻ സംസ്ഥാനം 2-4 ദിവസം വീതം എടുക്കുന്നുണ്ട്.

രണ്ടാമത്തെ ഡോസ് കവറേജാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നം. ജനസംഖ്യയുടെ കേവലം 14.34% പ്രായപൂർത്തിയായവർക്കേ രണ്ടാമത്തെ ഡോസ് നൽകിയിട്ടുള്ളൂ. നിലവിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഇത്സംഭവിക്കുന്നതെന്ന് അധികൃതർ പറഞ്ഞു: പരിമിതമായ വാക്സിൻ വിതരണവും ഒരു കാരണമായി അവർചൂണ്ടിക്കാട്ടുന്നു.

  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts