സ്ത്രീധന പീഡനം; ട്രാഫിക് ഉദ്യോഗസ്ഥ ആത്മഹത്യാ ചെയ്ത നിലയിൽ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന ഇരുപത്തിയേഴുകാരിയായ നേത്രാവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നേത്രാവതിയും മഞ്ജുനാഥും 2021 ജൂൺ 27 ന് വിവാഹിതരായിരുന്നു. എന്നാൽ കൃത്യം ഒരു മാസം തികയുന്ന ജൂലൈ 27 ന് നേത്രാവതിയെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കച്ചോഹള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഭർത്താവ് സ്ത്രീധനത്തെച്ചൊല്ലി നേത്രാവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇതാണ് ആത്മഹത്യക്കു കാരണമെന്നും മാരിച്ച നേത്രാവതിയുടെ അച്ഛൻ പറഞ്ഞു. സ്ത്രീധന പീഡനത്തെക്കുറിച്ച് നേത്രാവതി പിതാവിനെ നേരത്തെ അറിയിച്ചിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുനാഥിനെതിരെ ബെംഗളൂരുവിലെ മദനനായകനഹള്ളി പോലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ജൂൺ 27 ന് വിവാഹ സമയത്ത് രണ്ട് ലക്ഷം രൂപയും നൽകിയിരുന്നു. വിവാഹശേഷം, കൂടുതൽ പണത്തിനായി മഞ്ജുനാഥ് നേത്രാവതയെ പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3, 4, 304 ബി, 498 എ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts