മുൻ കർണാടക എംപി ജി. മദെഗൗഡ അന്തരിച്ചു

ബെംഗളൂരു: ഗാന്ധിയനും മുൻ പാർലമെന്റ് അംഗവുമായ ജി മദെഗൗഡ ഇന്നലെ മാണ്ഡ്യ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. കാവേരി ഹിത്രാക്ഷന സമിതിയുടെ പ്രസിഡന്റായിരുന്ന മദേഗൗഡയ്ക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. കൃഷിക്കാരൻ കൂടിയായ മുൻ എംപി മൈസുരു മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു.

മഹാത്മാഗാന്ധിയുടെ പ്രചോദനത്തിൽ ഗൗഡ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും 1942 നും 1947 നും ഇടയിൽ വിവിധ കാലഘട്ടങ്ങളിൽ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടു.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

1962 നും 1989 നും ഇടയിൽ കിറുഗവാലു നിയമസഭാ മണ്ഡലത്തിൽ നിന്ന് ആറ് തവണ എം‌എൽ‌എ ആയിരുന്ന മദെഗൗഡ ഒമ്പതാമത്തെയും പത്താമത്തെയും ലോകസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാവേരി പ്രതിഷേധത്തിനിടയിൽ 2001 ൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ചതായും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടുമായുള്ള കാവേരി നദി വെള്ളം പങ്കിടൽ വിഷയത്തിൽ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്
[masterslider id="10"]

Related posts

Click Here to Follow Us