ഒരുക്കങ്ങൾക്കിടെ അധികൃതരെത്തി : ശൈശവ വിവാഹം തടഞ്ഞു

ബെംഗളൂരു: സുള്ള്യയിലെ ദുഗ്ഗലാഡ്കയിലെ കണ്ടഡ്ക എന്ന പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തയക്കുന്നതിൽ നിന്ന് അധികൃതർ തടഞ്ഞു. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സുള്ള്യ ചിൽഡ്രൻസ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ (സിഡിപിഒ)  ശ്രിമതി രശ്മി, വധുവിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ കല്യാണ ഒരുക്കങ്ങൾ നടക്കുകയായിരുന്ന വരന്റെ വീട് സന്ദർശിച്ചു.

പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും രേഖകളൊന്നും തങ്ങൾ കൈവശം വെച്ചിട്ടില്ലെന്നും, എല്ലാ രേഖകളും മൈസൂരുവിലെ തങ്ങളുടെ വസിതിയിലാണെന്നും കുടുംബങ്ങൾ പറഞ്ഞു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

മുഹൂർതം രാവിലെ 9 നും 10 നും ഇടയിലായതിനാൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഒടുവിൽ 17 വയസ്സാണ് പ്രായമെന്നും 18 വയസ്സ് തികയുമ്പോൾ മാത്രമേ കല്യാണം നടത്തുകയുള്ളു എന്നും കുടുംബാംഗങ്ങൾ സമ്മതിച്ചു.

അസിസ്റ്റന്റ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ദീപിക, സുള്ള്യ വില്ലേജ് അക്കൗണ്ടന്റ് ടിപ്പേഷ്, സുള്ള്യ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
[masterslider id="10"]

Related posts