കൈയേറിയ ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് റവന്യൂവകുപ്പ്.

ബെംഗളൂരു: വിരാജ് പേട്ട താലൂക്കിലെ അർജി ഗ്രാമത്തിൽ 15.12 ഏക്കർ ഭൂമി റവന്യൂ വകുപ്പ് അധികൃതർ ഏറ്റെടുത്ത് വേലി സ്ഥാപിച്ചു.

30 ദിവസം മുമ്പ് താലൂക്ക് ഗോമാല സംരക്ഷണ സമിതി പ്രതിഷേധ പ്രകടനം നടത്തി അർജിയിലെ ഗോമാല ഭൂമി സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് തഹസിൽദാർ നന്ദിഷ് സമിതി ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം സർവേ നടത്താൻ ഉത്തരവിട്ടിരുന്നു.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ഇതനുസരിച്ച് സർവ്വേ വകുപ്പ് 15.12 ഏക്കർ സ്ഥലം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തി തഹസിൽദാർക്ക് കൈമാറിയിരുന്നു.

അർജി ഗ്രാമീണരുടെ സഹകരണത്തോടെ തഹസിൽദാർ സ്ഥലം ഏറ്റെടുത്ത് വേലി സ്ഥാപിച്ചു. എല്ലാ ഗോമാല സ്ഥലങ്ങളും കയ്യേറ്റങ്ങൾ നീക്കം ചെയ്തു സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

23 ഏക്കറോളം വരുന്ന ഗോ മാല ഭൂമി കയ്യേറിയ ഉള്ളതായി വിവരം കിട്ടിയിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നതിനായി 30 ദിവസത്തെ നോട്ടീസ് നൽകുമെന്നും തഹസിൽദാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts