ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ഇ.ഡി.

ബെംഗലൂരു: നഗരത്തിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്.

സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെ കുറിച്ച് വിവരങ്ങൾ നൽകാൻ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യൽ നീളാൻ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ എൻസിബിയെ വിവരം അറിയിക്കുമെന്നും ഇഡി അറിയിച്ചു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരൻ ബിനോയ് കോടിയേരി. ബന്ധുക്കൾക്കും അഭിഭാഷകർക്കും ബിനീഷിനെ കാണാൻ അനുമതി നൽകണമെന്നാണ് ആവശ്യം.

ശനിയാഴ്ചതന്നെ അവർ ഹൈക്കോടതിയെ സമീപിച്ചേക്കും. കർണാടക ഹൈക്കോടകി ജഡ്ജിയുടെ വീട്ടിലെത്തി ഹർജി നൽകി ബിനീഷിനെ കാണാൻ അനുമതി തേടാനുള്ള ശ്രമം ബിനോയിയും അഭിഭാഷകരും വെള്ളിയാഴ്ച രാത്രിയോടെ നടത്തിയിരുന്നു. എന്നാൽ നീക്കം ഫലം കാണാതെ വന്നതോടെയാണ് ശനിയാഴ്ച ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള നീക്കം.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ബിനോയ് കോടിയേരി ഇ.ഡി ഓഫീസിലെത്തി ബിനീഷിനെ കാണാൻ ഇന്നലെ വൈകീട്ടോടെ ശ്രമം നടത്തിയെങ്കിലും അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ബിനോയിക്ക് ബിനീഷിനെ കാണാതെ മടങ്ങേണ്ടിയും വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts