കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക സർവീസിനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ റെയിൽവേ ബോർഡിന് നിർദേശം നൽകി

ബെം​ഗളുരു: പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ഒരുങ്ങുന്നു, :കേരളത്തിൽ കണ്ണൂരിലേക്കുൾപ്പെടെ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താനൊരുങ്ങി ദക്ഷിണ-പശ്ചിമ റെയിൽവേ.

എട്ടുസ്ഥലങ്ങളിലേക്കു തീവണ്ടികൾ സർവീസ് നടത്തുന്നതിനുള്ള നിർദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചു.

കൂടാതെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാലുദിവസം മംഗളൂരുവഴി പ്രത്യേക സർവീസുകൾ (16511/16512) നടത്തുന്നതിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്.

അതായത്, ബെംഗളൂരുവിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.10-ന് കണ്ണൂരിലെത്തുകയും തിരിച്ച് വൈകീട്ട് അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.20-ന് ബെംഗളൂരുവിലെത്തുകയുംചെയ്യുന്നവിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം

ഇത്തരത്തിൽ കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് യശ്വന്തപുര, കുനിഗൽ, ബി.ജി. നഗർ, ശ്രാവണബെലഗോള, ചന്നരായപട്ടണ, ഹാസൻ, സക്ലേശ്പുർ, സുബ്രഹ്മണ്യറോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. കണ്ണൂരിലേക്ക് മറ്റൊരു തീവണ്ടിയും (16518) മൈസൂരു വഴിയുണ്ടാകും.

കൂടാതെ ലോക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒരു ശ്രമിക് തീവണ്ടിമാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ.

മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടികൾ സർവീസ് നടത്തിയെങ്കിലും മറ്റുസംസ്ഥാനങ്ങളിലേക്ക് തീവണ്ടികൾ സർവീസ് നടത്തിയെങ്കിലും കേരളത്തിലേക്കു കൂടുതൽ സർവീസ് നടത്താൻ റെയിൽവേ ഇതുവരെ തയ്യാറായിരുന്നില്ല എന്നതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'
[masterslider id="10"]

Related posts

Click Here to Follow Us