കർണാടകയിൽ രോഗലക്ഷണം ഇല്ലാത്തവരെ നിരീക്ഷിക്കാൻ ഉടൻ കൊറോണ കെയർ സെന്ററുകൾ ആരംഭിക്കും.

ബെംഗളൂരു: രോഗലക്ഷണം ഇല്ലാത്തവരെ നിരീക്ഷിക്കാനും ചികിത്സിക്കാനുമായി സംസ്ഥാനത്ത് കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ പറഞ്ഞു.

http://h4k.d79.myftpupload.com/archives/51437

വിവിധ ഘട്ടങ്ങളിലുള്ള കൊറോണ രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും സംബന്ധിച്ച്‌ മേല്‍നോട്ടം നല്‍കാനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ കൊറോണ കെയര്‍ സെന്ററുകളില്‍ 20000 കിടക്കകള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ ബിബിഎംപി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ആവശ്യമുള്ളവര്‍ക്ക് കിടക്ക ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സുധാകര്‍ പറഞ്ഞു. സംസ്ഥാനത്തെ ചികിത്സാ നടപടികളെ കുറിച്ചും മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ച ഫലപ്രദമായ ചികിത്സാ രീതികളെ കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും മന്ത്രി ചര്‍ച്ച നടത്തി.

വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം പങ്കെടുക്കാന്‍ സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു. കൊറോണ രോഗികളെ ചികിത്സിക്കാന്‍ വിസമ്മതിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

കൊറോണ കേസുകളുടെ ചികിത്സക്കായി സംവരണം ചെയ്യേണ്ട കിടക്കകളുടെ എണ്ണം, ഐസിയു സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവ സംബന്ധിച്ച്‌ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts