വർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ജർമ്മൻ സ്വദേശി ബെം​ഗളുരുവിൽ പിടിയിൽ

ബെം​ഗളുരു; മുങ്ങി നടന്ന ജർമ്മൻ സ്വദേശി അറസ്റ്റിൽ, ഇന്റർപോൾ തിരയുന്ന ജർമൻ സ്വദേശിയെ ബെംഗളൂരു പോലീസ് പിടികൂടി. 2016 മുതൽ ബെംഗളൂരുവിന് സമീപത്തെ ഹുളിമംഗല ഗ്രാമത്തിൽ കഴിയുകയായിരുന്നു.

ജർമ്മൻ സ്വദേശി അലക്സാണ്ടർ ബ്രൂനോ വെനട്ട് (55) ആണ് പിടിയിലായത്. ഇയാളുടെ വിസാ കാലാവധി കഴിഞ്ഞതായും പോലീസ് പറഞ്ഞു. മയക്കുമരുന്നുകേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും ജർമനിയിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകളുണ്ട്. 2016-ൽ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

തുടർന്ന് ഇന്റർപോൾ അലക്സാണ്ടറിനെതിരേ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു, അലക്സാണ്ടർ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്ന് സി.ബി.ഐ.യുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇന്റർപോളിന്റെ കർണാടകയിലെ ലെയ്‌സൺ ഓഫീസർക്ക് ഇതുസംബന്ധിച്ച വിവരം കൈമാറിയത്.

ജർമ്മൻ സ്വദേശിക്കെതിരെ അനധികൃതമായി താമസിച്ചതുൾപ്പെടെയുള്ള വകുപ്പുകളാണ്ചുമത്തിയത്. മറ്റു നടപടിക്രമങ്ങൾക്കുശേഷം ഇയാളെ ഇന്റർപോളിന് കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;
[masterslider id="10"]

Related posts