മദ്യവിൽപ്പന ആരംഭിച്ചതിന് ശേഷം ഇതുവരെ 7 മരണം;നിരവധി കേസുകൾ;മദ്യ വിൽപ്പനക്ക് എതിരെ ഭരണ പക്ഷം തന്നെ രംഗത്ത്.

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ കാരണം നിർത്തിവച്ച മദ്യ വിതരണം പുന:രാരംഭിച്ചിട്ട് 6 ദിവസം കഴിയുന്നു, മദ്യലഹരിയിലുണ്ടായ കൊലപാതകങ്ങളും അപകട മരണങ്ങളും ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടത് ഇതുവരെ 7 പേർക്ക്.

കഴിഞ്ഞ 4 ദിവസത്തിൽ മാത്രം മദ്യപാനവുമായി ബന്ധപ്പെട്ട് റെജിസ്റ്റർ ചെയ്തത് 33 കേസുകളാണ്.

ആവലഹള്ളി ,കാമാക്ഷിപ്പാളയ, ഉപ്പാർപേട്ട് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ റെജിസ്റ്റർ ചെയ്തത്.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

അതേ സമയം മദ്യവിൽപ്പനക്കെതിരെ മന്ത്രിയും ബി.ജെ.പി.നേതാക്കളും മുന്നോട്ട് വന്നു.

വരുമാനം മാത്രം ലക്ഷ്യമിട്ട് മദ്യ വിൽപനശാലകൾ തുറന്നതിൽ ഒരു യുക്തിയുമില്ലെന്ന് സാംസ്കാരിക മന്ത്രി സി.ടി.രവി പറഞ്ഞു.

ലോക്ക് ഡൗൺ സമയത്ത് മദ്യശാലകൾ പൂട്ടിയത് കുടുംബങ്ങളിൽ സന്തോഷം നില നിർത്താനും അക്രമ സംഭവങ്ങൾ കുറയാനും കാരണമായി.

ധാർവാഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അരവിന്ദ് ബെല്ലാഡും മദ്യവിൽപ്പന പുനരാരംഭിച്ചതിനെതിരെ മുന്നോട്ട് വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
[masterslider id="10"]

Related posts

Click Here to Follow Us