ഡൽഹി കലാപ സമയത്ത് പള്ളി പൊളിച്ചു എന്ന് വ്യാജവാർത്ത നൽകി; മലയാളത്തിലെ ഒന്നാം നമ്പർ ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്.

ന്യൂഡൽഹി: ഡൽഹി കലാപം ജനങ്ങൾക്ക്
ആശങ്ക വളർത്തുന്ന രീതിയിൽ റിപ്പോർട്ട്
ചെയ്തുവെന്ന് ആരോപിച്ച് മലയാളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും
കേന്ദ്ര സർക്കാരിന്റെ 48 മണിക്കൂർ വിലക്ക്.

രാത്രി 7 മണിയോടെയാണ് ഇരുചാനലുകളും ലഭ്യമല്ലാതായത് പ്രേക്ഷകരിൽ അമ്പരപ്പുണ്ടാക്കി.

ഇരുചാനലുകളും 48 മണിക്കൂർ നേരത്തേക്ക്
സംപ്രേഷണം ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ തടഞ്ഞത്.

പള്ളി പൊളിച്ചുവെന്ന് കാട്ടി വ്യാജ
വാർത്ത കൊടുത്തു എന്നാണ് മുഖ്യആരോപണം.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

മാനേജ് മെന്റുകളെ അമ്പരപ്പിച്ചുകൊണ്ടാണ്
അപ്രതീക്ഷിതമായി സംപ്രേഷണം നിലച്ചത്.

ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ച് കേന്ദ്ര വാർത്താവിനിമയ
മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, വിശദീകരണം നൽകിയിട്ടും കാരണമൊന്നും കാണിക്കാതെയാണ് ചാനലുകളുടെ സംപ്രേഷണം
കേന്ദ്രസർക്കാർ നിർത്തി വച്ചത് എന്നാണ് ആരോപണം.

യൂട്യൂബിലും ഫേസ് ബുക്കിലും ചാനൽ ലഭ്യമല്ല.

കർണാടകയിൽ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാ എം പി യായ രാജീവ് ചന്ദ്രശേഖറിൻ്റെ ജുപ്പീറ്റർ കാപ്പിറ്റൽ വെൻച്വർ എന്ന കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസ് (മലയാളം), സുവർണ ന്യൂസ് 24×7 (കന്നഡ) എന്നീ ചാനലുകളിലെ പ്രധാന നിക്ഷേപകർ.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
[masterslider id="10"]

Related posts